തിരുവട്ടൂർ : കഴിഞ്ഞ രണ്ട് വർഷമായി അമ്മനപ്പാറ തിരുവട്ടൂർ ചപ്പാരപ്പടവ് റോഡ് നവീകരണപ്രവർത്തി നടക്കുന്നതിനാൽ ഈ പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങികിടക്കുകയായിരുന്നു.
ഇപ്പോൾ കുടിവെള്ള വിതരണം തുടങ്ങിയിട്ട് ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ, പക്ഷെ വളരെ ഭീമമായ ബില്ലുകൾ ആണ് ഈ പ്രദേശത്തെ ജനങ്ങൾ കൈപറ്റിയിരിക്കുന്നത്.


റീഡിങ്ങിന് വന്ന ഉദ്യോഗസ്ഥനോട് അന്വേഷിച്ചപ്പോൾ ജനങ്ങളോട് ഓഫീസിൽ പോയി പരാതി എഴുതികൊടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന് മുമ്പും ഇത് പോലെ വെള്ളം വരാത്ത സമയത്ത് ബില്ല് വരികയും പലരും ആ ബില്ല് അത് പോലെ അടക്കുകയുംചെയ്തിരുന്നു. അന്ന് തിരുവട്ടൂർ അംഗൻവാടിക്ക് 3333രൂപ വരികയും ആ ബില്ല് അംഗൻവാടി ടീച്ചർ അടക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും അംഗൻവാടിക്ക് മാത്രം 6445 രൂപ ബില്ല് വന്നിരിക്കുകയാണ്. എല്ലാ വീടുകളിലും ഇത് പോലെ തന്നെ ഭീമമായ തുകയുടെ ബില്ലുകൾ വന്നു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഭീമമായ ബില്ലുകൾ നൽകി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്നും വാട്ടർ അതോറിറ്റി പിന്മാറണമെന്നും പ്രസ്തുത വിഷയത്തിൽ ജനങ്ങളെ പരാതിയുമായി വാട്ടർ അതോറിറ്റി ഓഫീസിൽ ക്യു നിർത്തുന്നതിന് പകരം.. വാട്ടർ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഓരോ വീട്ടിൽ നിന്നും പരാതികൾ നേരിട്ട് സ്വീകരിച്ചു ജനങ്ങൾക്ക് അധികമായി നൽകിയ ബിൽ തുക കുറച്ച് കൊടുത്ത് ജനങ്ങളുടെ ആശങ്ക അകറ്റണം എന്നും sdpi പരാതിയിൽ ആവശ്യപ്പെട്ടു
SDPI തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇക്ബാൽ തിരുവട്ടൂർ, മണ്ഡലം ട്രഷറര്‍ m മുഹമ്മദ് അലി, ഓർഗനൈസിങ് സെക്രട്ടറി സമീർ, തിരുവട്ടൂർ ബ്രാഞ്ച് അംഗം ഷംസുദീൻ തുടങ്ങിയവർ സംബന്ധിച്ചു.
Allegations of billing for unused water SDPI files complaint